Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farewell

Thiruvananthapuram

ഫ്രീമോനു വിടനൽകി ജന്മനാട്; ഷിജിനുവേണ്ടി തെരച്ചിൽ തുടരുന്നു

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ വള്ളം മറഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോനു നാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

ഇന്നലെ 9:45 ഓടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഞ്ചുതെങ്ങ് സെന്‍റ് പീറ്റേഴ്സ് ദേവാലയത്തിൽ എത്തിച്ചു. നൂറുകണക്കിനു തീരവാസികൾ ശ്രീമോനെ അവസാനമായി കാണുന്നതിന് ഇവിടെ കാത്തുനിന്നിരുന്നു. ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഉൾപ്പെടെയുള്ള വലിയ ജനക്കൂട്ടം അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

ഞായറാഴ്ച പോസ്റ്റ്മോർട്ടം നടപടി നടപടികൾ പൂർത്തിയായെങ്കിലും വിദേശത്തുള്ള പിതാവ്, മകനെ അവസാനമായി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനാൽ സംസ്കാര ചടങ്ങുകൾ ഇന്നലത്തേയ്ക്കു മാറ്റുകയായിരുന്നു. മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട ഷിജിനു വേണ്ടിയുള്ള തിരച്ചിൽ ഇന്നലെയും തുടർന്നു. പൂന്തുറ, പനത്തുറ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടന്നത്. പനത്തുറയിൽ പോലീസ് ഡ്രോൺ ഉപയോഗിച്ച് കടലിൽ പരിശോധന നടത്തി. മറൈൻ എൻഫോഴ്സ്മെന്‍റ്, കോസ്റ്റൽ പോലീസ്, കോസ്റ്റ് ഗാർഡ് എന്നീ വിഭാഗങ്ങളുടെ നാലു വള്ളങ്ങളിലായാണ് പരിശോധനകൾ പുരോഗമിക്കുന്നത്. നേവിയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചും തെരച്ചിൽ നടത്തി.

സങ്കീർണ സാഹചര്യത്തിലും വിലക്കു ലംഘിച്ച് 30 ഓളം വള്ളങ്ങളിൽ തൊഴിലാളികൾ തിങ്കളാഴ്ചയും മത്സ്യബന്ധനത്തിനായി കടലിലേക്കു പോയിരുന്നു.

NRI

മണികണ്ഠൻ രാമൻകുട്ടിക്ക് കേളി യാത്രയയപ്പ് നൽകി

റിയാദ്: പന്ത്രണ്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ റൗദ സെന്‍റർ യൂണിറ്റ് മുൻ പ്രസിഡന്‍റ് മണികണ്ഠൻ രാമൻകുട്ടിക്ക് യൂണിറ്റിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

പാലക്കാട് കൊല്ലങ്കോട് ആനമാറി സ്വദേശിയായ മണികണ്ഠൻ രാമൻകുട്ടി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഷഫീഖ് അധ്യക്ഷത വഹിച്ചു.

കേളി കേന്ദ്ര സെക്രട്ടറി സുനിൽകുമാർ, കേന്ദ്ര ജോയിന്‍റ് സെക്രട്ടറിമാരായ ഷാജി റസാഖ്, രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജീവ്, ഹാരിസ്, റൗദ ഏരിയ ആക്ടിംഗ് സെക്രട്ടറി ബിജി തോമസ്, ഏരിയ സെക്രട്ടറി കെ. കെ. ഷാജി, ഏരിയ പ്രസിഡന്‍റ് പി. പി. സലീം, ഏരിയ ട്രഷറർ ഷഫീഖ്, രക്ഷാധികാരി സമിതി അംഗം ബിനിഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, ഭവിഷ് കുമാർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശശിധരൻ എന്നിവർ ആശംസകൾ നേർന്നു.

യൂണിറ്റിന്‍റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ആഷിക് ബഷീർ മണികണ്ഠൻ രാമൻകുട്ടിക്ക് കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും മണികണ്ഠൻ രാമൻകുട്ടി മറുപടി പ്രസംഗവും നന്ദിയും രേഖപ്പെടുത്തി.

Kerala

കണ്ണീരണിഞ്ഞ് പാങ്ങ്; അധ്യാപകർക്ക് വിടചൊല്ലി

മലപ്പുറം (പാങ്ങ്): അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ട അധ്യാപകർക്ക് നാടിന്‍റെ അന്ത്യാഞ്ജലി. വാൽപ്പാറയിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഒന്പതു പേരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ജന്മനാട്ടിൽ സംസ്കരിച്ചു.

പ്രിയപ്പെട്ട അധ്യാപകരെ അവസാനമായി ഒരുനോക്കു കാണാൻ വിദ്യാർഥികൾ അടക്കമുള്ള നിരവധി പേരാണ് എത്തിയത്. പാങ്ങ് അന്പലപ്പറന്പ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെയായിരുന്നു പൊതുദർശനം.

പള്ളിപ്പറന്പ് എൽപി സ്കൂൾ അധ്യാപിക റംല, യുപി സ്കൂൾ അധ്യാപിക ഷക്കീല, സ്കൂൾ പാചകത്തൊഴിലാളി സാജിത എന്നിവരെ പാങ്ങ് വലിയ മഹല്ല് ജുമാ മസ്ജിദിലാണ് കബറടക്കിയത്. മാട്ടാത്ത് മഹല്ല് ജുമാ മസ്ജിദിൽ അധ്യാപകനായ മജീദ് മാസ്റ്ററെയും ഭാര്യ റുഖിയയെയും കബറടക്കി. സുഹ്റ ടീച്ചറുടെയും മകൻ ഹിഷാമിന്‍റെയും കബറടക്കം വടക്കൻ പാങ്ങ് മഹല്ല് ജുമാ മസ്ജിദിലായിരുന്നു.

പ്രധാനാധ്യാപിക അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തിതീരത്തും ആശാ ടീച്ചറുടേത് കൊളത്തൂരിലുമുള്ള വീട്ടുവളപ്പിലും നടന്നു. ദുരന്തത്തിൽപ്പെട്ടവരെ അവസാനമായി കാണാനും പ്രാർഥിക്കാനുമായി പാങ്ങ് പ്രദേശത്തേക്കും മസ്ജിദുകളിലേക്കും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നിരവധി പേർ അപകടം നടന്ന സ്ഥലമായ പൊള്ളാച്ചിയിലേക്കും കോയന്പത്തൂരിലേക്കും പോയിരുന്നു.

തമിഴ്നാട്, കേരളം സംസ്ഥാന ഭരണകൂടങ്ങൾ ഏകോപനത്തോടെ പ്രവർത്തിച്ചത് മൃതദേഹങ്ങൾ വേഗത്തിൽ വിട്ടുകിട്ടാൻ സഹായകമായി. പോലീസ്, ആരോഗ്യ, വിദ്യാഭ്യാസ, ദുരന്തനിവാരണ വകുപ്പ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. തമിഴ്നാട് സർക്കാരിന്‍റെ നേതൃത്വത്തിൽ ഒന്പത് ആംബുലൻസുകളിലായാണ് മൃതദേഹങ്ങൾ പാങ്ങ് സ്കൂളിലെത്തിച്ചത്. പുലർച്ചെ അഞ്ചിനകം തന്നെ എല്ലാ മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയിരുന്നു.

രാവിലെ ഒന്പതോടെ പാങ്ങ് ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനം ആരംഭിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, മഞ്ഞളാംകുഴി അലി എംഎൽഎ, എൻ. ഷംസുദ്ദീൻ എംഎൽഎ, കെ.പി.എ. മജീദ് തുടങ്ങി നിരവധി നേതാക്കൾ സ്ഥലത്ത് ക്യാന്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Kerala

കൊളുന്ത് നുള്ളിയും തൊഴിലാളികളോട് കുശലം പറഞ്ഞും രാഹുല്‍ ഗാന്ധി

തൊടുപുഴ/ വണ്ടിപ്പെരിയാര്‍: കുട്ടിക്കാനം മരിയന്‍ കോളേജില്‍ വിദ്യാര്‍ഥികളുമായി സംവദിക്കാനെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി മടക്ക യാത്രയ്ക്കിടെ തേയിലതോട്ടത്തില്‍ തൊഴിലാളികളുമായി കുശലം പറയാനും കൊളുന്ത് നുള്ളാനും തയാറായപ്പോള്‍ അവരുടെ മനസില്‍ നിറഞ്ഞത് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം.

പീരുമേട് ഗ്ലെന്‍മേരി എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ അടുക്കലാണ് അദ്ദേഹം എത്തിയത്. കൊളുന്ത് നുള്ളുന്നരീതി, വിളവെടുപ്പിന്‍റെ സമയം, ഗുണനിലവാരം, തൊഴിലാളികളുടെ വേതനം, ലയങ്ങളിലെ താമസം തുടങ്ങിയ കാര്യങ്ങളെല്ലാം ഇവരോടു ചോദിച്ചറിയാനും രാഹുല്‍ തയാറായി.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി, ഡീന്‍ കുര്യാക്കോസ് എംപി എന്നിവര്‍ ചോദ്യവും ഉത്തരവും പരിഭാഷപ്പെടുത്തി . ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, കെപിസിസി ജനറല്‍സെക്രട്ടറി റോയി കെ. പൗലോസ് തുടങ്ങിയനേതാക്കളും ഒപ്പമുണ്ടായിരുന്നു.

വെള്ളിയാഴ്ച മരിയന്‍ കോളജില്‍നിന്നു മടങ്ങിയ ശേഷം പാമ്പനാറിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു താമസം. ഇവിടെ നിന്നും ഇന്നലെ രാവിലെ തിരുവനന്തപുരത്തേക്ക് പോകുന്നതിനായി മരിയന്‍ കോളജിലെ ഹെലിപാഡിലേക്ക് ഗ്ലെന്‍മേരി-പാമ്പനാര്‍ റോഡിലൂടെ കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പാതയോരത്തെ തേയിലതോട്ടത്തില്‍ കൊളുന്ത് നുള്ളുന്ന തൊഴിലാളികളുടെ അടുക്കലെത്തിയത്. അരമണിക്കൂറോളം ഇവിടെ ചെലവഴിച്ച ശേഷമാണ് അദ്ദേഹം യാത്ര തുടര്‍ന്നത്.

NRI

ഗോപിനാഥ് കിഴക്കേമുറിക്ക് കേളി യാത്രയയപ്പ് നൽകി

റിയാദ്: 33 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ സെക്രട്ടറി ഗോപിനാഥ് കിഴക്കേമുറിക്ക് ഏരിയ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

1992ൽ റിയാദിൽ എത്തിയ ഗോപിനാഥ് അൽ അമൗദി കമ്പനിയിൽ 33 വർഷം കാർപെൻഡറായി ജോലി ചെയ്തു. മലപ്പുറം ഇരിങ്ങല്ലൂർ പാലാണി സ്വദേശിയാണ്. ഭാര്യ ജെസിമോൾ. മക്കൾ ജഗന്നാഥ്, ആകാശ്.

കേളിയുടെ പ്രാരംഭഘട്ടത്തിൽ അംഗത്വത്തിൽ എത്തിയ ഗോപിനാഥ്, കേളി ഓൾഡ് സനയ്യ യൂണിറ്റിലെ സജീവമായി പ്രവർത്തകനായിരുന്നു. ഓൾഡ് സനയ്യ യൂണിറ്റ് സെക്രട്ടറി സുലൈ ഏരിയ സെക്രട്ടറി സുലൈ രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബത്ത ലുഹ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ സുലൈ ഏരിയ പ്രസിഡന്‍റ് ഹാഷിം കുന്നുത്തറ അധ്യക്ഷനായി.

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗളായ ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്‍റ് സെബിൻ ഇക്ബാൽ, ജോയിന്‍റ് സെക്രട്ടറി സുനിൽ കുമാർ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, രാമകൃഷ്ണൻ എന്നിവരും സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, രക്ഷാധികാരി സമിതി അംഗങ്ങളായ നാസർ കാരക്കുന്ന്, അയൂബ് ഖാൻ ഏരിയ കമ്മിറ്റി അംഗങ്ങളായ ജോർജ്, ഷറഫ് ബബ്തൈൻ, സത്യപ്രമോദ്, ബഷീർ ബബ്തൈൻ, അശോകൻ, സുനിൽ, പ്രകാശൻ, ധനേഷ്, ഇസ്മായിൽ എന്നിവർ ആശംസകൾ നേർന്നു.

ഏരിയ രക്ഷാധികാരി സമിതിക്കു വേണ്ടി അനിരുദ്ധൻ, ഏരിയ കമ്മിറ്റിക്ക് വേണ്ടി ഹാഷിം കുന്നുത്തറ, വിവിധ യൂണിറ്റുകൾക്കു വേണ്ടി വിനോദ്, പ്രകാശൻ, ബഷീർ ബാബ്തൈൻ, നാസർ കാരക്കുന്ന്, ഹാരിസ്, കൃഷ്ണൻ കുട്ടി എന്നിവർ ഗോപിനാഥിന് ഉപഹാരങ്ങൾ സമ്മാനിച്ചു. ഏരിയ ആക്ടിംഗ് സെക്രട്ടറി വിനോദ് സ്വാഗതവും ഗോപിനാഥ് കിഴക്കേമുറി നന്ദിയും രേഖപ്പെടുത്തി.

Latest News

Corehub Up